Home app

റോഹിങ്ക്യ പ്രശ്‌നം ; രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയപ്പെടുന്നില്ലെന്ന് സൂചി

മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 410,000 റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ നിലപാട് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ തയാറാണെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂചി. റോഹിങ്ക്യ മുസ്ലിംകള്‍ക്കു നേരെയുള്ള അതിക്രമത്തിന്റെ പേരില്‍ രാജ്യാന്തര സമൂഹത്തിന്റെ നിരീക്ഷണങ്ങളെ ഭയമില്ല. റോഹിങ്ക്യകള്‍ക്കു നേരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പലായനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നു. അക്രമ സംഭവങ്ങളില്‍ അതീവ ദു:ഖമുണ്ടെന്നും സൂചി പറഞ്ഞു.

’18 മാസം പോലുമായിട്ടില്ല മ്യാന്‍മറില്‍ പുതിയ ഭരണമെത്തിയിട്ട്. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്.വടക്കന്‍ റാഖൈനില്‍ രോഹിന്‍ഗ്യ മുസ്ലിംകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരാണ്. അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദു:ഖമുണ്ട്.

റോഹിങ്ക്യകള്‍ ബംഗ്ലദേശിലേക്ക് പലായനം ചെയ്യുന്ന കാര്യത്തിലും ഉത്കണ്ഠയുണ്ടാക്കുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു പലായനം ഉണ്ടായതെന്ന് കണ്ടെത്തണം. പലായനം ചെയ്ത ജനങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആഗ്രഹമുണ്ട്. സമാധാനവും സുസ്ഥിരതയും തിരികെ കൊണ്ടുവരാനും റോഹിങ്ക്യ വിഭാഗങ്ങളില്‍ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരും’-സൂ ചി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top