സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ. എം. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 19 ലേക്ക് മാറ്റി. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി.
വിന്‍സെന്റിന്റെ ജാമ്യാപേക്ഷ നേരത്തെ സെഷന്‍സ് കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനമുള്ള വിന്‍സെന്റ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു കോടതി ജാമ്യാപേക്ഷ നിഷേധിച്ചത്.