കൊച്ചി: വീടിൻ്റെ അടുക്കളയോട് ചേർന്ന മുറ്റത്തിന്റെ ഭാഗത്ത് 20 കിലോ തൂക്കം വരുന്ന കപ്പ വിളഞ്ഞു.വീടിരിക്കുന്ന രണ്ടര സെന്റിന്റെ പരിമിതിയിലാണ് വെണ്ണല അഭയമാതാ ചര്‍ച്ച് റോഡില്‍ പാലക്കുന്നേല്‍ വീട്ടില്‍ ആര്‍ ജയൻ കപ്പ നട്ടത്.ഭാര്യ വിക്ടോറിയ, സുഹൃത്തിന്റെ വീട്ടില്‍നിന്ന് കൊണ്ടുവന്ന കപ്പയുടെ കമ്പ് പരീക്ഷണമെന്ന നിലയിലാണ് സ്ഥലപരിമിതിനോക്കാതെ നാലായി മുറിച്ച് അടുക്കളയോടുചേര്‍ന്ന ഭാഗത്ത് നട്ടത്. കിളിര്‍ക്കുംവരെ നനച്ചു. വീട്ടിലെ കോഴി, മുയല്‍ എന്നിവയുടെ കാഷ്ഠമായിരുന്നു വളം.
ആറ് മാസങ്ങള്‍ക്കുശേഷം കഴിഞ്ഞദിവസം വിളവെടുത്തപ്പോള്‍ ആദ്യംപറിച്ച മൂടില്‍ ലഭിച്ചത് 20 കിലോ ഒറ്റ കപ്പയാണ്. മറ്റ് മൂടുകളിലും നല്ല വിളവുണ്ടായി.കപ്പ കാണാന്‍ വീട്ടിലെത്തിയ കൂട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ജയന്‍ കപ്പ പകുത്തുനല്‍കി. ഇന്റീരിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ ഇദ്ദേഹം വീടിനോടുചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്ത് കപ്പക്കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ്.