കൊച്ചി: നാല് ജില്ലകളിൽ കനത്ത മഴയാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് മഴ.
മണിക്കൂറുകളായി പെയ്യുന്ന മഴയില്‍ മുങ്ങി മുങ്ങിയിരിക്കുകയാണ് കൊച്ചി. അര്‍ദ്ധരാത്രി മുതല്‍ തുടങ്ങിയ മഴ, ജില്ലയില്‍ നേരിയതോതിൽ വെയിലു കണ്ടിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും തുടരുകയാണ്. കൊച്ചിയിൽ വെള്ളക്കെട്ടും ഗതാഗതകുരുക്കും ആണ്. കൊച്ചിയിൽ പനമ്പിള്ളി നഗറിലും എംജി റോഡിലും, ഹൈക്കോടതി ജംഗ്ഷനിലും നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തും വലിയ വെള്ളക്കെട്ടാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ആളുകൾക്ക് എത്താൻ വലിയ വെള്ളക്കെട്ട് താണ്ഡേണ്ട അവസ്ഥയുമാണ്. ഹൈക്കോടതി സിറ്റിംഗ് ഇന്ന് 11 മണിക്ക് മാത്രമേ തുടങ്ങുകയുള്ളൂ.കത്രിക്കടവില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കത്രിക്കടവില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വഴിയിലാണ് മരം വീണത്. ബസുകള്‍ക്ക് പോകേണ്ട ഒരേ ഒരു വഴിയായതിനാല്‍ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. മരം വീഴുന്നതിന് തൊട്ട് മുന്‍പ് രണ്ട് ഓട്ടോറിക്ഷകള്‍ ഇതുവഴി കടന്ന് പോയിരുന്നു. ഒരു ഒമിനി വാനിന് മുകളിലേക്കാണ് മരം വീണത്.
കൊച്ചി -മധുര ദേശീയപാതയിലെ വരിക്കോലിയിലും വെള്ളക്കെട്ട് ഉണ്ടായി. അവിടെ തൊട്ടുമുകളിൽ തചേത്താഴത്ത് റോഡുകളിൽ കൂടി കുത്തിയൊലിച്ച് വെള്ളം വരികയാണ്.
രാവിലെ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കും ഇറങ്ങിയ ആളുകളെല്ലാം വഴിയില്‍ കുടുങ്ങി. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറിയ സ്ഥിതിയാണ്.
അതേസമയം കൊച്ചിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല. തൃപ്പുണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങളെത്തുടര്‍ന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയെത്തുടര്‍ന്ന് അത്തച്ചമയഘോഷയാത്രയും ആശങ്കയിലാണ്.
കേരള വിഷൻ വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ സൗജന്യമായി ലഭിക്കാൻ താഴെ കാണുന്ന ചുവന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/H0MLR6bShUyIZu6lg1VHzE