റാഞ്ചി: നബി വിരുദ്ധ പരാമര്‍ശത്തിനെതിരായ പ്രതിഷേധത്തിനിടെ റാഞ്ചിയിലുണ്ടായ വെടിവയ്പിൽ രണ്ടുപേര്‍ മരിച്ചു.പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ വെടിവയ്‌പിൽ പരിക്കേറ്റ രണ്ട് പേരാണ് മരിച്ചത്. വെടിവയ്പിൽ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
11 പ്രതിഷേധക്കാര്‍ക്കും 12 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. നബിവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഇസ്ലാം മത വിശ്വാസികള്‍ ബുധനാഴ്ച രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. നബിവിരുദ്ദ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമായിരുന്നു പ്രതിഷേധ പരിപാടി. പലയിടത്തും വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും സംഘര്‍ഷമുണ്ടായ ഇടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.