മൗണ്ട് മൗംഗാനുയി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യന്‍ ബൗളിംഗ്‌നിരയ്‌ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ തകര്‍ന്നടിഞ്ഞ് പാകിസ്ഥാന്‍.43-ാം ഓവറില്‍ 137 റണ്‍സിന് അവസാന ബാറ്ററും പുറത്തായതോടെ ഇന്ത്യന്‍ വനിതകൾ 107 റണ്‍സിന് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിര അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു. ഓപ്പണര്‍ സിദ്ര അമീന്‍(30), വാലറ്റക്കാരി ഡയാന ബെയ്‌ഗ് (24) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനായുളളു. ഇടംകൈ സ്‌പിന്‍ ബൗളറായ രാജേശ്വരി ഗെയ്‌ക്‌വാദിന്റെ മികച്ച പന്തുകള്‍ക്ക് മുന്നില്‍ പാക് വനിതകള്‍ക്ക് പിടിച്ചുനില്‍ക്കാനേ കഴിഞ്ഞില്ല. 10 ഓവറില്‍ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ രാജേശ്വരി വീഴ്‌ത്തി.