ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്‌ക്കിടെ പൊലീസ് വാഹനം അപകടത്തില്‍ പെട്ടു.ആംബുലന്‍സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 10 പേര്‍ക്ക് പരിക്കേറ്റു. വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ നിന്ന് റാവത്തിന്റെ മൃതദേഹം വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടുപോകവേയാണ് അപകടമുണ്ടായത്.
അതേസമയം പോലീസ് വാഹനം മതിലിടിച്ച് വാഹനത്തിലുണ്ടായിരുന്ന പോലീസുകാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 പേരുടെയും മൃതദേഹം ഇന്ന് വൈകിട്ടോടെ ഡല്‍ഹിയിലെത്തിക്കും. നാളെയാണ് സംസ്‌കാരം. രാവിലെ 11 മണിമുതല്‍ രണ്ടുമണിവരെ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്ന് ഡല്‍ഹി ബ്രാര്‍ സ്‌ക്വയറിലാണ് മരണാനന്തര ചടങ്ങുകള്‍ നടത്തുന്നത്. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ മൃതദേഹം ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെത്തിച്ചു. സൈനിക വാഹനങ്ങളിലാണ് മൃതദേഹം എത്തിച്ചത്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ബാക്കി പതിനൊന്ന് പേരുടെ മൃതദേഹവും ഡൽഹിയിലേക്ക് കൊണ്ടുപോകും. കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട 14 യാത്രികരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 13 പേരും മരിച്ചിരുന്നു. രക്ഷപ്പെട്ട ക്യാപ്ടന്‍ വരുണ്‍ സിംഗ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.