Breaking News

വസ്ത്രങ്ങൾ മാറ്റിയ ശേഷം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കുഴിച്ചിട്ടു,മുളകുപൊടിയും വിതറി,വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു

ഇടുക്കി: പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു.പുറത്തെടുത്ത സിന്ധുവിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. അടിമാലി സ്വദേശി സിന്ധുവിനെ കൊലപ്പെടുത്തിയ വിവരം പുറത്തുവരാതിരിക്കാന്‍ അയല്‍വാസിയായ ബിനോയ് നടത്തിയത് വന്‍ക്രമീകരണങ്ങള്‍.മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയിലെ അടുപ്പിന് താഴെ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പോലീസ് നായ മണം തിരിച്ചറിയാതിരിക്കാന്‍ മുളകു പൊടിയും വിതറി. വസ്ത്രം പൂര്‍ണമായും മാറ്റിയിട്ടുണ്ട്.അടുക്കളയുടെ അടുപ്പിനു താഴെ 2 അടിയോളം താഴ്ചയില്‍ ബന്ധുക്കള്‍ മണ്ണ് നീക്കം ചെയ്തതോടെ 4 വിരലുകള്‍ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു.

ഇന്നലെയാണ് മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിനോയ് നിലവില്‍ ഒളിവിലാണ്. ഫൊറെന്‍സിക് വിദഗ്ധരുടെ പരിശോധനയ്‌ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയത്തേയ്‌ക്ക് കൊണ്ടുപോകും. ഓഗസ്റ്റ് 16നാണ് ബിനോയ് ഒളിവില്‍ പോകുന്നത്.

ബിനോയിയുമായി സൗഹൃദത്തിലായിരുന്ന സിന്ധു ഭര്‍ത്താവുമായി പിരിഞ്ഞ് ഇളയ മകനോടൊപ്പം 2016ല്‍ ആണ് കാമാക്ഷിയില്‍ നിന്ന് പണിക്കന്‍കുടിയില്‍ എത്തി വാടക വീട്ടില്‍ താമസമാരംഭിച്ചത്. ബിനോയിയുടെ വീടിനോട് ചേര്‍ന്നായിരുന്നു ഇത്. ഭര്‍ത്താവും മൂന്ന് മക്കളുമുള്ള സിന്ധു ബന്ധമുപേക്ഷിച്ചാണ് സുഹൃത്തായിരുന്ന ബിനോയിയുടെ വീട്ടിന് സമീപം വന്ന് താമസിച്ചതെന്ന് പോലീസ് പറയുന്നു.

 

സംശയത്തിന്റെ പേരില്‍ പലപ്പോഴും ബിനോയിയും സിന്ധുവും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ 11ന് സിന്ധു മകളെ ഫോണ്‍ ചെയ്ത് ബിനോയിയുമായി വഴക്കുണ്ടായ കാര്യം അറിയിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. മുന്‍ഭര്‍ത്താവ് അസുഖബാധിതനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയവേ സിന്ധു നാലുദിവസം അവിടെയായിരുന്നു. ഇതേച്ചൊല്ലിയായിരുന്നു കലഹം. അന്നുമുതലാണ് സിന്ധുവിനെ കാണാതായത്.

 

തുടര്‍ന്ന് ബന്ധുക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതിപ്പെട്ടു. പിറ്റേന്ന് പോലീസ് എത്തിയതറിഞ്ഞ് ബിനോയി ഒളിവില്‍പ്പോയി. പോലീസും ഡോഗ് സ്‌ക്വാഡും ഫൊറെന്‍സിക് വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സിന്ധുവിനെ കണ്ടെത്താനായില്ല. ബിനോയിയുടെ വീട്ടിലെ അടുക്കള പുതുക്കിപ്പണിതെന്ന് സിന്ധുവിന്റെ ഇളയമകന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്ന് വേണ്ടവിധം പരിശോധിക്കാന്‍ പോലീസ് തയാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top