ടോക്കിയോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെയാണ് എലൈൻ തോംസൺ സ്വർണം നേടിയത്. 10.61 സെക്കൻഡ് എന്ന പുതിയ വേഗം കുറിച്ചാണ് എലൈൻ തോംസൺ നേട്ടം കൈവരിച്ചത്. 33 വർഷം മുമ്പുള്ള റെക്കോഡാണ് ഇവർ തകർത്തത്.
ജമൈക്കയുടെ തന്നെ ഷെല്ലി ആൻ ഫ്രേസർ (10.74 സെക്കൻഡ്) വെള്ളിയും ഷെറിക്ക ജാക്സൻ (10.76) വെങ്കലവും നേടി.