ന്യൂഡൽഹി:നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന് നടക്കുമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്‍.ടി.എ വെബ്‌സൈറ്റ് വഴി ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എം.ബി.ബി.എസ് 83,075, ബി.ഡി.എസ് 52,720, ആയുഷ് 52,720, ബി.വി.എസ്.സി 525, എയിംസ് 1899, ജിപ്മര്‍ 249 എന്നീ സീറ്റുകളിലേക്കാണ് നീറ്റ് വഴി പ്രവേശനം ലഭിക്കുക. ഈ വര്‍ഷം മുതല്‍ ബി.എസ്.സി നഴ്‌സിങ്, ബി.എസ്.സി ലൈഫ് സയന്‍സ് കോഴ്‌സുകള്‍ക്കും നീറ്റ് സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുക.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാ്റ്റിവെച്ചത്