മലപ്പുറത്ത് പെട്രോൾ പമ്പിൽ വൻ മോഷണം. മോഷ്ടാക്കൾ അഞ്ച് ലക്ഷം രൂപ കവർന്നു. മലപ്പുറം വള്ളുമ്പ്രത്തെ പമ്പിലാണ് കവർച്ച നടന്നത്. ബുധനാഴ്ച രാത്രി രണ്ടോടെയായിരുന്നു സംഭവം.
രാവിലെയാണ് മോഷണ വിവരം അറിഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. ഓഫീസിലെ മേശ കുത്തിത്തുറന്നായിരുന്നു മോഷണം.
കോട്ടും മാസ്കും ധരിച്ചെത്തിയ മോഷ്ടാവ് ഓഫീസിന്റെ ചില്ലു വാതില്‍ തകര്‍ത്ത് അകത്തു കടന്ന ശേഷം മേശയുടെ വലിപ്പു പൊളിച്ച് പണം കവരുകയായിരുന്നു. 5,05,000 രൂപയാണ് നഷ്ടമായിരിക്കുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് മോഷണം നടന്നതെന്ന് വ്യക്തമാണ്. ഇന്നലെ രാത്രി 11നാണ് പമ്പ് അടച്ചത്. പണം മേശ വലിപ്പില്‍ വെച്ച ശേഷം മാനേജര്‍ മടങ്ങിയിരുന്നു. പമ്പിലെ മൂന്ന് ജീവനക്കാര്‍ ഓഫീസിനു മുകളിലുള്ള മുറിയിലാണ് കിടന്നിരുന്നത്. എന്നാല്‍ ഇവരും മോഷണ വിവരം അറിഞ്ഞില്ലെന്നാണ് വിവരം. രാവിലെ 5.45 ന് ജീവനക്കാര്‍ എഴുന്നേറ്റ ശേഷമാണ് ഓഫീസ് തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പമ്പ് അധികൃതര്‍ മഞ്ചേരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സി.ഐ കെ.പി. അഭിലാഷിന്റഎ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മലപ്പുറത്തു നിന്നുള്ള ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.ഐ കെ.പി. അഭിലാഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.