പാലക്കാട്:വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. വിറക് ശേഖരിക്കാൻ പോയ അഞ്ചംഗസംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു.പാലക്കാട് കഞ്ചിക്കോട് വലിയേരി വേലഞ്ചേരി ഭാഗത്ത് ആണ് കാട്ടാന ആക്രമണം ഉണ്ടായത്.പനംകാട് സുബ്രഹ്മണ്യൻ്റെ ഭാര്യ അഞ്ജലി ദേവി ആണ് മരിച്ചത്.
കാട്ടാനയുടെ അക്രമത്തിൽ മരണപെട്ട അഞ്ജലി ദേവി സുബ്രഹ്മണ്യൻ എന്ന വീട്ടമ്മയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സർക്കാർ സഹായം അനുവദിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഉറപ്പ് നൽകി.അടിയന്തിരമായി 5 ലക്ഷം രൂപ നൽകും. ബാക്കി 5 ലക്ഷം തുടർന്ന് വിതരണം ചെയ്യും.
നാട്ടിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിൽ കയറ്റി വിടാൻ വനം വകുപ്പ് അധികൃതകർക്ക് മന്ത്രി നിർദ്ദേശം നൽകി. കാട്ടാനകളും വന്യ ജീവികളും മനുഷ്യനും കൃഷിക്കും വരുത്തിവയ്ക്കുന്ന നാശനഷ്ടങ്ങൾക്ക് ഒരു അവസാനം കണ്ടെത്താൻ വേണ്ട നിയമ നടപടികൾ സ്വീകരിക്കും എന്ന് മന്ത്രി ഉറപ്പ് നൽകി.