Breaking News

പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ,വൻ സൈബർ ആക്രമണം

ന്യൂഡൽഹി: എയർ ഇന്ത്യയിൽ വൻ സൈബർ ആക്രമണം.സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ക്രെഡിറ്റ് കാര്‍ഡ്, പാസ്പോര്‍ട്ട്, ഫോണ്‍ നമ്പറുകള്‍ എന്നിവയുള്‍പ്പെടെ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

2011 ഓഗസ്റ്റ് 26 മുതല്‍ 2021 ഫെബ്രുവരി 3 വരെയുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ചോര്‍ന്നത്, 2011 ഓഗസ്റ്റ് 26നും 2021 ഫെബ്രുവരി 3നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത 45 ലക്ഷത്തോളം യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിശദീകരണം. ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കം ചോര്‍ന്നെങ്കിലും കാര്‍ഡുകളിലെ CVV/CVC നമ്പരുകള്‍ ഇതില്‍പെടുന്നില്ലെന്നാണ് എയര്‍ഇന്ത്യ പറയുന്നത്. യാത്രക്കാരുടെ പേര്, ജനന തീയ്യതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, പാസ്‌പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ടിക്കറ്റ് വിവരങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ഡാറ്റ എന്നിവ ചോര്‍ന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍്ഡിലെ CVV/CVC വിവരങ്ങള്‍ ഡാറ്റാ പ്രോസസ്സറില്‍ സൂക്ഷിക്കാറില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. 2021 ഫെബ്രുവരി 25 നാണ് ഡാറ്റാ ലീക്കിനെ കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ ലഭിച്ചതെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top