തിരുവനന്തപുരം:രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനില്‍ തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
സൗഹൃദങ്ങളുടെ കാര്യത്തിലാണ് മോഹന്‍ലാലിന് മുഖ്യമന്ത്രിയോട് അത്ഭുതം തോന്നിയത്. തനിക്കും പിണറായി സഖാവിനും ഇടയില്‍ മൂന്നോ നാലോ പൊതുസുഹൃത്തുക്കളുണ്ട്. അദ്ദേഹത്തെക്കൊണ്ട് ഒരു കാര്യവും സാധിക്കാനില്ലാത്ത സാധാരണ മനുഷ്യര്‍. തിരിച്ച് പിണറായിക്കും അവരെക്കൊണ്ട് ഒന്നും സാധിക്കാനില്ല.
എങ്ങനെയാണ് ഇവര്‍ അദ്ദേഹത്തിന്റെ സുഹൃത്തായതെന്ന് തനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. അവര്‍ക്ക് രാഷ്ട്രീമോ വലിയ സ്വാധീനങ്ങളോ ഇല്ല.
അവര്‍ ഇടപെടുന്ന മേഖലുമായി സഖാവിനും ബന്ധമില്ല. രാജ്യത്തിന് പുറത്തും അദ്ദേഹത്തിന് സൗഹൃദങ്ങള്‍ ഉണ്ട്. അവരില്‍ ചിലരെക്കുറിച്ച് തനിക്കറിയാമെന്നും മോഹന്‍ലാല്‍ പറയുന്നു.
സൗഹൃദങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇത്രമേല്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല. എവിടെവച്ചാണ് ഇവരെ കണ്ടുമുട്ടിയതെന്നും എങ്ങനെയാണു കൊഴിഞ്ഞുപോകാതെ സൂക്ഷിക്കുന്നതെന്നും അദ്ദേഹത്തോട് ചോദിക്കണമെന്നു തോന്നിയിട്ടുണ്ട്. അവര്‍ക്കുവേണ്ടി സമയം കണ്ടെത്തുന്നതുപോലും എങ്ങനെയെന്ന് എനിക്കിന്നും അത്ഭുതമാണ്. ‘വിജയനാ, എന്തൊക്കെയുണ്ടടോ, പറ’ എന്നു പിണറായി വിജയന്‍ വിളിച്ചു ചോദിക്കുന്ന ഒരാളെക്കുറിച്ചു ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ. ആ സൗഹൃദങ്ങളാണ് അദ്ദേഹത്തോടുള്ള എന്റെ ഇഷ്ടം-ഒരു മാദ്ധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ മോഹന്‍ലാല്‍ കുറിച്ചു.