ചെന്നൈ: മലയാളി മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച് നിധിയ്ക്ക് ആയി കുഴിയിൽ ഇറങ്ങിയ രണ്ടു പേർക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
വിഷവായു ശ്വസിച്ചാണ് രണ്ടു പേരും മരിച്ചത്.
വീടിന് പിന്നിലെ പറമ്പിൽ നിധിയുണ്ട് എന്നാണ് തിരുവള്ളൂർ കോളനിയിലെ മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതേത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി മുത്തയ്യയുടെ മക്കൾ ചിലരുടെ സഹായത്തോടെ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുഴിയിൽ വെള്ളം നിറഞ്ഞു. മോട്ടോർ വെച്ച് ഈ വെള്ളം വറ്റിച്ച ശേഷം കുഴിയിലിറങ്ങിയപ്പോഴാണ് രണ്ട് പേർ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്,47 വയസ്സുകാരൻ രഘുപതിയും സാത്താങ്കുളം സ്വദേശി 19 വയസ്സുള്ള നിർമ്മൽ ഗണപതിയും. ആശുപത്രിയിലെത്തിക്കുമ്പഴേക്കും ഇതുവരും മരിച്ചിരുന്നു.