കൊൽക്കത്ത: നന്ദിഗ്രാമിൽ വച്ച് ആക്രമിക്കാൻ ശ്രമം ഉണ്ടായതായി മുഖ്യമന്ത്രി മമതാ ബാനർജി.തൻറെ കാലിന് പരിക്കേറ്റതായും മുഖ്യമന്ത്രി പറഞ്ഞു. കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ നാലുപേർ കടന്നു വരികയായിരുന്നു.അവർ കയ്യേറ്റം ചെയ്തെന്നും മമത. ആ സമയം സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മമത പറഞ്ഞു.ഇതിൽ ഗൂഢാലോചനയുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മമതാ ബാനർജി പറഞ്ഞു.
അതേസമയം അഞ്ഞൂറോളം സുരക്ഷാ ഉദ്യോഗസ്ഥരുമായി ആണ് മമതാ ബാനർജി നന്ദിഗ്രാമിൽ സഞ്ചരിക്കുന്നതെന്ന് ബിജെപി പറഞ്ഞു. സഹതാപം പിടിച്ചു പറ്റാനുള്ള ശ്രമമാണെന്നും ബിജെപി ആരോപിച്ചു.