ന്യൂഡൽഹി:ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രീം കോടതി മാറ്റി വച്ചു. കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. ഏപ്രിൽ ആറിലേക്ക് ആണ് മാറ്റിവെച്ചത്. സോളിസിറ്റർ ജനറലിന് എത്താൻ സാധിക്കാത്തതാണ് കേസ് മാറ്റിവയ്ക്കാൻ കാരണമെന്ന് സൂചന.
ഈ കേസ് ഇതുവരെ 26 തവണ ആണ് മാറ്റിവെച്ചത്.
അതേസമയം കേസ് മാറ്റി വെച്ചതിൽ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് നീട്ടിക്കൊണ്ടുപോകുന്നത് സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉള്ളതിൻ്റെ തെളിവാണ്.