കാൻബറ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വൻറി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കെഎൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും സഞ്ജു സാംസണിൻ്റെയും മികവിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. കെഎൽ രാഹുൽ 40 പന്തിൽ 51 റൺസ് നേടി. രവീന്ദ്ര ജഡേജ പുറത്താകാതെ 23 പന്തിൽ 44 റൺസ് നേടി. സഞ്ജു സാംസൺ 15 പന്തിൽ 23 റൺസും നേടി. ഹർദിക് പാണ്ഡ്യ 15 പന്തിൽ 16 റൺസ് നേടി.
ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ആരോൺ ഫിഞ്ച് 26 പന്തിൽ 35 റൺസ് നേടി.ഷോർട്ട് 34 റൺസ് നേടി.
ഇന്ത്യയ്ക്കുവേണ്ടി നടരാജനും യൂസ്വേന്ദ്ര ചഹലും 3 വിക്കറ്റ് നേടി. നടരാജൻ നാല് ഓവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ പരിക്കുപറ്റിയതിനെ തുടർന്ന് പകരം ഇറങ്ങിയ ചഹൽ നാല് ഓവറിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.