കൊച്ചി∙ എൻഐഎ ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസിൽ ഹാജരായി പത്തു മണിക്കൂറിനു ശേഷം മന്ത്രി കെ.ടി. ജലീൽ മടങ്ങി. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്. പുറത്ത് കാമറകളെ നോക്കി കൈ ഉയർത്തി കാണിച്ച ശേഷം പ്രസന്ന വദനനായാണ് മന്ത്രി കാറിൽ കയറി പോയത്. തിരുവനന്തപുരത്തേക്കാണ് മന്ത്രി യാത്ര തിരിച്ചത്. എൻഐഎയുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. വലിയ ഭാരം ഇറക്കിവയ്ക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ആറുമണിക്കാണ് ജലീൽ ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിലെത്തിയത്.
സ്വകാര്യ വാഹനത്തിലാണ് മന്ത്രി ചോദ്യം ചെയ്യലിന് ഹാജരായത്. ഇതേ വാഹനത്തിൽ തന്നെയാണ് മന്ത്രി മടങ്ങിയതും. കനത്ത പൊലീസ് സന്നാഹത്തിൽ മന്ത്രിയുടെ വാഹനം എൻഐഎ ഓഫിസിന്റെ ഗേറ്റിനുള്ളിൽ കയറ്റിയ ശേഷമാണ് മന്ത്രിയെ വാഹനത്തിൽ കയറിയത്
.