തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസിലെ തീപിടുത്തത്തെ തുടർന്ന് തിരുവനന്തപുരത്തു സംഘർഷം. പ്രതിപക്ഷ പാർട്ടികൾ നടത്തിയ പ്രതിഷേധത്തിലാണു സംഘർഷമുണ്ടായത്. ലാത്തി ചാർജും ജല പീരങ്കി പ്രയോഗവും ഉണ്ടായി.
സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ച കോണ്ഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
തീപിടുത്തമുണ്ടായ ഉടനെ തന്നെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. കന്റോൺമെൻറ് ഗേറ്റിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു.
തീപിടുത്തത്തിനു പിന്നാലെ വി.എസ്. ശിവകുമാർ അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പോലീസ് ഇവരെ തടഞ്ഞു. തുടർന്ന് ഇവർ സെക്രട്ടേറിയറ്റ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പിന്നാലെ പ്രതിപക്ഷ നേതാവും സ്ഥലത്തെത്തി. തുടർന്ന് സെക്രട്ടേറിയറ്റിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ എത്തി നടത്തിയ ചർച്ചയ്ക്കൊടുവിലാണു രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെ അകത്തേയ്ക്കു പ്രവേശിപ്പിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഗവർണറെ കണ്ടു
യുഡിഎഫ് നാളെ പ്രതിഷേധസൂചകമായി കരിദിനം ആചരിക്കും.ബിജെപിയും നാളെ പ്രതിഷേധ ദിനം ആചരിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം തീപിടുത്തം എഡിജിപി അന്വേഷിക്കും.