കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽകരണ നടപടി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
അതേസമയം സർക്കാരിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾക്കുന്നതിന് സെപ്റ്റംബർ 15-ലേക്ക് മാറ്റി. സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാരിന്റെ വാദങ്ങൾ ബോധിപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 വർഷത്തെ പാട്ടത്തിന് അദാനിക്ക് കൈമാറിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേയായിരുന്നു സംസ്ഥാനത്തിന്റെ ഹർജി.