ലിസ്ബണ്‍: ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടറിൽ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണയ്ക്ക് നാണംകെട്ട തോൽവി. ബയൺ മ്യൂണിക്കിനോടാണ് മെസിയും സംഘവും വമ്പൻ തോൽവി ഏറ്റുവാങ്ങിയത്. രണ്ടിനെതിരെ എട്ട് ഗോളുകൾക്കായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ തകർപ്പൻ ജയം.
മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ബയൺ ബാഴ്സലോണയുടെ വല കുലുക്കി. ബാഴ്സയ്ക്ക് ആദ്യ പ്രഹരം തോമസ് മുളളർ വക . തൊട്ടുപിന്നാലെ അലാബയുടെ പിഴവിലൂടെ ബാഴ്സ സമനിലയിലെത്തി. അലാബയുടെ വക ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണ സമനില നേടിയത്.
പിന്നെ മെസിയേയും സംഘത്തെയും നിലത്ത് നിർത്തിയിട്ടില്ല ബയണിൻ്റെ പോരാളികൾ. 21-ാം മിനിറ്റിൽ പെരിസിച് ബാഴ്സയുടെ വല വീണ്ടും കുലുക്കി. ആറ് മിനിറ്റ് കഴിഞ്ഞപ്പോൾ സെർജിയോ ഗാബറിയുടെ വക ഒരു ഗോൾ കൂടി. പിന്നാലെ 31-ാം മിനിറ്റിൽ മുള്ളറിന്റെ രണ്ടാം ഗോൾ . ആദ്യ പകുതി അവസാനിക്കുമ്പോൾ സ്കോർ 4-1.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സുവാരസിലൂടെ ഒരു ഗോൾ കൂടി നേടി തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. എന്നാൽ ഇത് ബയണിൻ്റെ ആക്രമണത്തിൻ്റെ മൂർച്ച കൂട്ടുകയായിരുന്നു. 63-ാം മിനിറ്റിൽ കിമ്മിച്ചിലൂടെ ബയേണ്‍ വീണ്ടും ബാഴ്സയുടെ വല കുലുക്കി. പിന്നീട് ലെവൻഡോസ്കിയുടെ അവസമായിരുന്നു. 82-ാം മിനിറ്റിൽ ലെവൻഡോസ്കി ബാഴ്സയുടെ വേദന 6 അടിയിലേക്ക് എത്തിച്ചു. സ്കോർ 6-2
പിന്നീട്ട് കുടിഞ്ഞോയുടെ ഊഴമായിരുന്നു. 85-ാം മിനിറ്റിലും 89-ാം മിനിറ്റിലും കുടിഞ്ഞോ ഒരു ദാക്ഷിണ്യവും ഇല്ലാതെ ബാഴ്സയുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
സ്കോർ 8 – 2
ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ ഏറ്റവും മോശം പരാജയത്തിനാണ് ആരാധകർ സാക്ഷികളായത്