പെരുമ്പാവൂർ: ഓടയ്ക്കാലിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അതിഥിത്തൊഴിലാളി ആത്മഹത്യ ചെയ്തു. ഒഡീഷക്കാരായ വിഷ്ണു കാരത്ത് പ്രതാൻ ഭാര്യ സിലക്കാന എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുറുപ്പുംപടി പൊലീസ് അന്വേഷണമാരംഭിച്ചു.
നൂലേലി പള്ളിപ്പടിക്ക് സമീപം വാടകയക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി വിഷ്ണുകാരത് പ്രതാനാണ് ഭാര്യ സിൽക്കാനയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുറിയിൽ തൂങ്ങിമരിച്ചത്. സമീപത്തെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളാണ് ഇരുവരും.
വീടിനടുത്തുള്ള ടാപ്പിൽ രാവിലെ വെള്ളം എടുക്കാൻ വരാത്തതിനെ തുടർന്ന് വിളിക്കാനെത്തിയ അയൽവാസിയാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് വീട്ടുടമസ്ഥനെ വിവരം അറിയിച്ചു. ആദ്യം കണ്ടത് വിഷ്ണുവിന്റെ മൃതദേഹമാണ് . തുടർന്ന് നടത്തിയ പരിശോധനയിലാണ് വെട്ടേറ്റ നിലയിൽ ഭാര്യയുടെ മൃതദേഹം കണ്ടത്. ഇവരുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിറ്റുണ്ട്.
അരയ്ക്ക് താഴെ വിവസ്ത്രയായ രീതിയിലാണ് സിലയുടെ മൃതദേഹം കണ്ടെത്തിയത്. മുടിയിൽ കുത്തി പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചതിൻ്റെ ലക്ഷണങ്ങളുണ്ട്. ഭിത്തിയിൽ ചാരി ഇരുത്തിയ ശേഷം കഴുത്തറക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.