ഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമി പൂജയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലേക്ക് തിരിച്ചു.
ഡൽഹിയിൽ നിന്നും വ്യോമസേന വിമാനത്തിൽ ലഖ്നൗവിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്റർ മുഖേനയാണ് അയോധ്യയിൽ എത്തുക.
12.30 ന് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിൻ്റെ ഭൂമി പൂജ ചടങ്ങുകൾ ആരംഭിക്കും. വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്ര നിർമ്മണത്തിന് പ്രധാനമന്ത്രി തുടക്കം കുറിക്കുക. 40 കിലോ തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിക്കുന്നത്. 175 പേരാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം 5 പേരാണ് വേദിയിൽ ഉണ്ടാവുക.