കൊച്ചി: അന്തരിച്ച മുതിർന്ന സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസിക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു മരണം. 80 വയസായിരുന്നു.
സ്വതന്ത്ര വിദ്യാർത്ഥി പ്രസ്ഥാനമായിരുന്ന ഐ എസ് ഒ യിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് എത്തിയത്. അടിയന്തിരാവസ്ഥയിൽ 20 മാസത്തോളം ജയിൽവാസം അനുഭവിച്ചു. രണ്ട് തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ഇടപ്പള്ളി ബ്ലോക്ക് ബിഡിസി ചെയർമാർ കൊച്ചിൻ ഷിപ്പ്യാർഡ് ബോർഡ് മെമ്പർ ജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എറണാകുളം ജില്ല പ്രസിഡൻ്റ് എന്നീ പദവികൾ വഹിച്ചിരുന്നു.