കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട സ്വദേശി പ്രപുഷ്പയ്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 40 വയസ്സായിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന ഇവർ കഴിഞ്ഞ ദിവസമാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരത്തെ കോവിഡ് മരണം 12 ആയി.
ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. 62 വയസായിരുന്നു. മരണ ശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കാസർകോട് താളിപ്പടപ്പ് സ്വദേശി കെ. ശശിധരയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച്ചയാണ് ഇയാൾ മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇയാൾക്കും രോഗം സ്ഥിരീകരിച്ചത്. കാസർകോട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്.
ഒരാഴ്ചയായി പനിയും ശ്വാസം മുട്ടും അനുഭവപ്പെട്ടിരുന്നു ഇയാൾക്ക്. ഇതോടെ കാസർകോട് കോവിഡ് മരണം ആറായി.
ഇന്ന് സ്ഥിരീകരിച്ച മൂന്ന് കേസുകളും മരണശേഷം നടത്തിയ പരിശോധയിലാണ് കണ്ടെത്തിയത്