കൊച്ചി: മക്കളെക്കൊണ്ട് നഗ്നശരീരത്തിൽ ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രഹനക്ക് മുൻകൂർ ജാമ്യം നൽകുന്നതിനെ പൊലീസ് എതിർത്തിരുന്നു. പോക്സോ, ലൈംഗീക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ ടി ആക്ട് നിയമ പ്രകാരവും, കുട്ടികളെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമ പ്രകാരവും ഉള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവല്ല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹനയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.