തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മെയ് 26 ന് പരീക്ഷകൾ തുടങ്ങും.എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പരീക്ഷകളുടെ നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തീവ്രബാധിത മേഖലകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. പരീക്ഷ കേന്ദ്രങ്ങളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ബസ് അനുവദിക്കണം.
അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മാസ്ക് നിര്‍ബന്ധമാണ്. സാമൂഹ്യ അകലം ഉറപ്പ് വരുത്തുകയും പരീക്ഷ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്ക്രീനിങ്ങ് നടത്തുകയും വേണം. സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷാ നടത്തിപ്പുമായി വലിയ ആശങ്കക്ക് അടിസ്ഥാനമില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക