തിരുവനന്തപുരം:.മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ മാര്‍ഗനിര്‍ദേശമായി. നോർക്കറൂട്ട്സിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിലേക്ക് പ്രവേശനാനുമതി നൽകുക. സംഘമായി വരുന്നവര്‍ ഗ്രൂപ്പുണ്ടാക്കി രജിസ്റ്റര്‍ ചെയ്യണം. ഇതിനോടകം പ്രവേശനാനുമതി തേടി 1.30,000 പേർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പുറപ്പെടുന്ന സംസ്ഥാനത്തുനിന്ന് അനുമതി വേണമെങ്കില്‍ യാത്രക്കാര്‍ വാങ്ങണം. അനുമതിയുളള ചെക്പോസ്റ്റ് വഴി മാത്രമായിരിക്കും പ്രവേശം. കുട്ടികളടക്കം ഉറ്റവരെ പോയി കൊണ്ടുവരാന്‍ കലക്ടര്‍മാര്‍ പാസ് അനുവദിക്കും.
അതിര്‍ത്തിയില്‍ എത്തുന്നവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും. രോഗലക്ഷണമുള്ളവരാണെങ്കില്‍ സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്റൈനിലേക്ക് മാറ്റും.ആരോഗ്യപ്രശ്നമില്ലാത്തവര്‍ക്ക് നേരെ വീട്ടിലേക്ക് പോകാം. 14 ദിവസം വീട്ടില്‍ ക്വാറന്റൈനിൽ കഴിയണം. ക്വാറന്റൈൻ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തും.