തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ആരോപണങ്ങളില്‍ ആശങ്കയില്ലെന്നും മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവ് കൊണ്ടുവരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോടതിക്ക് മുന്നിലൊരു കേസെത്തിയപ്പോള്‍ സ്വാഭാവികമായും ഹൈകോടതി അതില്‍ വിശദീകരണം തേടി. ഒരു കേസിന്‍ൻ്റെ വിശദാംശങ്ങള്‍ നോക്കി മാത്രമേ ഹൈകോടതി തീരുമാനമെടുക്കൂ. അതിന്‍ൻ്റെ ഭാഗമായി നിരവധി ചോദ്യങ്ങള്‍ ചോദിക്കും. ആ ചോദ്യങ്ങളാണ് കോടതിയില്‍ ഇന്നലെ ഉയര്‍ന്നത്. ഇത് വിവരശേഖരണത്തിന്‍ൻ്റെ ഭാഗം കൂടിയാണ്. അത്തരം ചോദ്യങ്ങളിലൂടെ എന്താണ് വസ്തുതയെന്ന് മനസിലാക്കാനാണ് കോടതി ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.