കൊച്ചി: ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും റോഡിലിറങ്ങുന്നവരെ കൊണ്ട് പൊറുതി മുട്ടി പോലീസ്. എറണാകുളം തമ്മനം ജംഗ്ഷനിൽ ഒക്കെ ഒരാള് തന്നെ അഞ്ചും ആറും തവണയാണ് ബൈക്കിൽ വരുന്നതെന്നാണ് പോലീസുകാർ പറയുന്നത്. ഇതിനിടയിൽ മർച്ചൻറ് നേവിക്കാരായ രണ്ട് യുവാക്കൾ എത്തിയത് പോലീസിനെ വല്ലാതെ വലച്ചു. മാർച്ച് 23 ന് എറണാകുളം സൗത്ത് ജംഗ്ഷനിൽ മുംബൈയിൽ നിന്ന് നേത്രാവതി ട്രെയിനിൽ വന്നിറങ്ങിയ ഇവർ ലക്ഷദ്വീപ് സ്വദേശികൾ ആണ്. ഡ്യൂട്ടി യിൽ ഉണ്ടായിരുന്ന പോലീസുകാർ സംശയം തോന്നിയത് കൊണ്ട് ഇവരെ ചോദ്യം ചെയ്ത ശേഷം ഉയർന്ന ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. ഇവരെ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
തമ്മനം ജംഗ്ഷനിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്യുന്ന എഎസ്എമാരായ റെജി,മധു ഉൾപെടെ ഉള്ള പോലീസുകാരാണ് പലതവണ റോഡിലിറങ്ങി ബുദ്ധിമുട്ടുണ്ടാ ക്കുന്നവർക്ക് മുൻപിൽ പെട്ടുപോയ അവസ്ഥയിൽ ആയിരിക്കുന്നത്. ഇതിനിടയിലാണ് ആണ് മർച്ചന്റ് നേവിക്കാരും ബൈക്കിൽ എത്തുന്നത്.
ഇതിനിടയിൽ കുട്ടിയുമായി സ്കൂട്ടറിൽ തമ്മനം ജംഗ്ഷനിൽ എത്തിയ ആളെ സ്കൂട്ടർ കസ്റ്റഡിയിൽ എടുത്ത ശേഷം കുട്ടിയെയും ആളെയും പോലിസ് വീട്ടിൽ കൊണ്ട് ചെന്നാക്കി.
പാലാരിവട്ടം ജംഗ്ഷനിൽ മെഡിക്കൽ ഷോപ്പിന് മുന്നിൽ ഡ്യൂട്ടി ചെയ്തു കൊണ്ട് നിന്ന പോലീസുകാരനോട് മെഡിക്കൽ ഷോപ്പ് ഉടമ തട്ടി കയറിയതായും റിപ്പോർട്ടുണ്ട്. ഷോപ്പിന്റെ മുന്നിൽ പോലീസ് നിൽക്കുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണെന്ന് പറയുന്നു.
അത്യാവശ്യ കാര്യത്തിനല്ലാതെ ആരും റോഡിലേക്ക് ഇറങ്ങരുതെന്നാണ് പോലീസുകാർക്ക് പറയാനുള്ളത്.