തൃശൂർ: പൂന്താനം ജ്ഞാനപ്പാന അവാർഡ് ദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കവി പ്രഭാവർമ്മയുടെ പുരസ്‌കാരം ലഭിച്ച ശ്യാമമാധവം എന്ന കൃതിയിൽ കൃഷ്ണ നിന്ദയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. വിഷയം കോടതി പരിഗണിക്കാൻ ഇരിക്കുന്നതേ ഉള്ളൂ. ആർഎസ്എസുകാരുടെ മൊഴിയുടെ താത്പര്യത്തിൽ കോടതിക്ക് തീരുമാനം എടുക്കാൻ ആകില്ല.
ശ്യാമമാധവത്തിന്റെ ഉള്ളടക്കത്തിലേക്ക് കോടതി പോയതായി കരുതുന്നില്ലെന്നും വർഗീയ താത്പര്യമുള്ളവർ ഉയർത്തിയ വാദമാണിതെന്നും കടകംപള്ളി പറഞ്ഞു. പൂന്താനം പുരസ്കാരം ഏതെങ്കിലും കാവ്യത്തെ ആധാരമാക്കി കൊടുക്കുന്ന അവാർഡ് അല്ലെന്നും കടകംപള്ളി തൃശൂർ രാമ നിലയത്തിൽ വച്ച് പറഞ്ഞു
ഈ വർഷത്തെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം ഹൈക്കോടതി സ്റ്റേ ചെയ്തത് ഇന്നലെയായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡാണ് അവാർഡ് നൽകുന്നത്. ബോർഡിന്റെ തീരുമാനത്തിനെതിരെയാണ് സ്റ്റേ. അവാർഡിനർഹമായ ‘ശ്യാമമാധവം’ എന്ന കൃതി കൃഷ്ണനെ ആക്ഷേപിക്കുന്നു എന്ന ഹർജിയിലാണ് സ്റ്റേ. പൂന്താനം അവാർഡ് നൽകേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്ന ആൾക്കാണോയെന്ന് കോടതി ചോദിച്ചു.കൃഷ്ണ ബിംബങ്ങളെ അപമാനിക്കുന്നു, അതായത് കൃഷ്ണൻ പാഞ്ചാലിയോട് രഹസ്യ കാമന പുലർത്തിയിരുന്നതായും ഭഗത് ഗീത ഉപദേശിച്ചതിൽ ഖേദിക്കുന്നു എന്നതായും കവിതയിലുണ്ടെന്ന് ആരോപിച്ചാണ് ഹർജി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx