ന്യൂഡല്‍ഹി: ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലം മാറ്റത്തെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാര്‍. കൊളിജീയത്തിന്റെ തീരുമാന പ്രകാരമുള്ള സ്വാഭാവിക നടപടിയെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. തീരുമാനത്തെ വിമര്‍ശിക്കുന്നതിലൂടെ കോണ്‍ഗ്രസ് ജുഡീഷ്യറിയോടുള്ള കൂറില്ലായ്മയാണ് വ്യക്തമാക്കുന്നത്.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.