അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത 177 ഇന്ത്യ റൺസ് നേടി.കൊടുംകാറ്റായി ബംഗ്ലാ കടുവകൾ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ മേൽ വീണപ്പോൾ 177 റൺസിൽ ഇന്ത്യ ഒതുങ്ങി.ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് മൂന്ന് പേർ മാത്രം.
ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ അക്ബർ അലി ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂർണമെൻ്റിൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ വരവ്.