ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം കേവലഭൂരിപക്ഷം കടന്നു. ജിഎംഎം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. മഹാസഖ്യം 42 സീറ്റുകളിലും ബിജെപി 29 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. 81 സീറ്റില്‍ 44 ലും ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിന് ലീഡ്. ജംവിഎമ്മിനും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയനും തിരിച്ചടി. ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.
പൗരത്വ ഭേദഗതി പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പായിരുന്നു ജാര്‍ഖണ്ഡിലേത്. ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ കിട്ടിയിരിക്കുന്നത്. ഗോത്ര മേഖലകളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ പിന്നിലാണ്. മുന്‍മുഖ്യമന്ത്രി ബാബുലാന്‍ മറാന്‍ഡിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെവിഎം) യ്ക്കും തിരിച്ചടി നേരിട്ടു. ജനവിധി അംഗീകരിക്കുന്നതായും, ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ബാബുലാല്‍ മറാന്‍ഡി പറഞ്ഞു.
ഭരണ സഖ്യകക്ഷിയായ എജെഎസ് യു നേതാവ് സുദേഷ് മെഹ്‌തോ സില്ലി മണ്ഡലത്തില്‍ ലീഡ് ചെയ്യുകയാണ്. ലോഹര്‍ദഹ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാമേശ്വര്‍ ഉദാവു മുന്നിലാണ്. അതേസമയം മന്ത്രിമാരായ നീര യാദവ് പിന്നിലാണ്. സീറ്റ് നിഷേധിച്ചതില്‍ ബിജെപി നേതൃത്വത്തോട് ഇടഞ്ഞ് മുഖ്യമന്ത്രി രഘുബര്‍ദാസിന് എതിരെ മല്‍സരിക്കുന്ന മുന്‍മന്ത്രി സരയു റായിയും പിന്നിലാണ്.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടന്നത്.