വളര്‍ത്തുമൃഗം നക്കിയതിലൂടെ രോഗം ബാധിച്ച അറുപത്തിമൂന്നുകാരന്‍ മരിച്ചു. നായയുടെ ഉമിനീരില്‍ നിന്ന് അപൂര്‍വമായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ജര്‍മനിയിലെ ബെര്‍മനിലാണ് സംഭവം. ന്യുമോണിയ, ഗ്യാങ്ഗ്രീന്‍, പനി എന്നിവയുള്‍പ്പെടെയുള്ള രോഗങ്ങളുമായി അദ്ദേഹം രണ്ടാഴ്ചയിലധികം ആശുപത്രിയിലായിരുന്നു. സാധാരണ മനുഷ്യന് കടിയേറ്റാല്‍ പകരുന്ന ക്യാപ്നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയയാണ് ഇയാള്‍ക്ക് ബാധിച്ചിരുന്നത്. ഇത് ഒരു നക്കിലൂടെ പടരാം.
വൈദ്യചികിത്സ ആരംഭിക്കുമ്പോഴേക്കും ഇയാള്‍ക്ക് കടുത്ത സെപ്‌സിസ് ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓരോ ദിവസം കൂടുംതോറും ഇയാളുടെ നില ഗുരുതരമാവുകയായിരുന്നു. മുഖത്ത് ചുണങ്ങും നാഡി വേദനയും കാലുകളില്‍ മുറിവുകളും തുടങ്ങി. തുടര്‍ന്ന് വൃക്കകളിലേക്കും, രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുകയും ചെയ്തു. ചർമം മുഴുവൻ ചീയാനും തുടങ്ങിയിരുന്നു. തുടർന്നാണ് ഹൃദയാഘാദം ഉണ്ടായി ഇദ്ദേഹത്തിന് ജീവൻ നഷ്ടപെട്ടത് .