ബംഗ്ലാദേശ് ധാക്ക കഫെയിൽ ഭീകരാക്രമണം നടത്തിയ ഏഴുപ്രതികളെയും ബംഗ്ലാദേശ് കോടതി വധശിക്ഷക്ക് വിധിച്ചു. 2016 ൽ നടന്ന ഭീകരാക്രമണത്തിൽ 22 വിദേശികളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കൂടുതലും ജപ്പാൻ,ഇറ്റലി വംശജരായിരുന്നു.
ഭീകരർ കഴുത്തറത്ത് കൊന്നത് ഒരു ഇന്ത്യക്കാരിയെ ഉൾപ്പെടെ ആയിരുന്നു. ഇന്ത്യക്കാരിയായ താരിഷി ജെയിൻ ആണ് വധിക്കപ്പെട്ടത് .താരിഷിടെ മരണശേഷവും അക്രമികൾ ഏകദേശം 40 പ്രാവിശ്യം അതിക്രൂരമായി കുത്തി മുറിവേൽപ്പിച്ചതായി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അന്ന് വ്യക്തമാക്കിയിരുന്നു .കൂടെയുണ്ടായിരുന്ന മറ്റ് 13 അക്രമികളെയും പോലീസ് വെടിവെച്ച് കൊന്നിരുന്നു.