കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ കൂട്ടുപ്രതിയായ എം.എസ് മാത്യുവിന്റെ മൊഴി പുറത്ത്. സയനൈഡ് ലഭിക്കാൻ രണ്ടുകുപ്പി മദ്യവും 5000 രൂപയും പ്രജികുമാറിനു നൽകി. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിച്ചതെന്നു പ്രജികുമാർ മൊഴി നൽകിയിരുന്നു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയതോടെയാണ് െപാലീസ് ഇതിൽ വ്യക്തത തേടിയത്. പ്രജികുമാറിനു പുറമേ മറ്റൊരാളിൽ നിന്നുകൂടി സയനൈഡ് വാങ്ങിയിരുന്നതായി പ്രതികൾ സമ്മതിച്ചിരുന്നു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)