വടകര: കൂടത്തായി കൂട്ടകൊലപാതക കേസിലെ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ അന്വേഷണസംഘം ഇന്ന് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലെത്തിച്ചായിരിക്കും ആദ്യം തെളിവെടുപ്പ് നടത്തുക. ജോളിയെ മാത്രമായിരിക്കും പൊന്നാമറ്റം തറവാട്ടിൽ എത്തിക്കുക എന്നാണ് സൂചന. കൊലപാതകത്തിന് ഉപയോഗിച്ച പൊട്ടാസ്യം സയനൈഡ് വീട്ടില്‍ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മൂന്നാം പ്രതി പ്രജുകുമാര്‍ പൊട്ടാസ്യം സയനൈഡ് രണ്ടാം പ്രതി മാത്യുവിന് കൈമാറിയ സ്വര്‍ണ്ണക്കടയിലും തെളിവെടുപ്പ് നടത്തിയേക്കും. കൂടത്തായില്‍ അഞ്ച് പേരെ കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. അന്നമ്മയെ കൊല്ലാന്‍ മറ്റൊരു വിഷം ഉപയോഗിച്ചെന്ന് ജോളി വെളിപ്പെടുത്തിയതായാണ് വിവരം.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)