കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളിയുടെ പരപുരുഷ ബന്ധങ്ങൾ പുറത്തേക്ക്. ജോളിക്ക് ആണുങ്ങളോടുണ്ടായിരുന്നത് അമിതമായ ആവേശമായിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഒരേ സമയം 10 ലേറെ കാമുകൻമാർ ജോളിക്കുണ്ടായിരുന്നതായും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും വ്യക്തമായിട്ടുണ്ട്. ആദ്യ ഭർത്താവ് റോയിയുടെ കൊലപാതകത്തിനു ശേഷം ഷാജുവിനെ വിവാഹം ചെയ്തെങ്കിലും ജോളി മുൻ ഭർത്താവിന്‍റെ വീട്ടിൽ തന്നെയായിരുന്നു താമസം.
മൂന്നോളം മൊബൈൽ ഫോണുകൾ ഒരേ സമയം ജോളി ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തന്നെക്കാൾ പ്രായം കുറഞ്ഞവരെ ഇഷ്ടക്കാരാക്കുന്നതിലും ഇവർക്കൊപ്പം പകൽ സമയങ്ങൾ ചിലവഴിക്കുന്നതിലും ജോളി സമയം കണ്ടെത്തിയിരുന്നു. ചിലർക്കൊപ്പം ജോളി യാത്രകൾ പോവുകയും റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിക്കുകയും ചെയ്തിട്ടുണ്ട്.
സാമ്പത്തികമായോ പദവികൊണ്ടോ ഉന്നതിയിലുള്ളവരെയാണ് ജോളി ഇത്തരത്തിൽ കാമുകൻമാരാക്കി തെരഞ്ഞെടുത്തിരുന്നത്. ഇവരില്‍ പലര്‍ക്കും ജോളി നടത്തിയ കൊലപാതകങ്ങളെപ്പറ്റി അറിവുണ്ടായിരുന്നുവെന്നാണ് സൂചന. ജോളിയ്ക്ക് എന്തു പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ കെല്‍പ്പുള്ളവരായിരുന്നു കാമുകന്മാര്‍.
ചെറുപ്പക്കാരെ വീഴ്ത്താനായി ജോളി ദിവസവും മണിക്കൂറുകളാണ് ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. സമൂഹത്തിലെ ചില ഉന്നതരുമായും ജോളി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി വിവരമുണ്ട്. ജോളിയുടെ മൂന്നു മൊബൈല്‍ ഫോണുകളില്‍ ഒന്ന് ഒരു കാമുകന്‍ സമ്മാനിച്ചതായിരുന്നു കണ്ടെത്തിയിട്ടുണ്ട്.