വയനാട്: ബന്ദിപ്പൂര്‍ യാത്രാ നിരോധനത്തിനെതിരായ സമരം ഇന്നവസാനിക്കും. ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ സമരപന്തലിലെത്തി സമരക്കാർക്ക് പൂർണ പിന്തുണ നൽകുന്നതോടെ നിരാഹാരമടക്കം അവസാനിപ്പിക്കാനാണ് സാധ്യത. മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരപ്പന്തലിലെത്തി സമരക്കാരെ കണ്ടു.
ബന്ദിപ്പൂര്‍ രാത്രിയാത്ര നിരോധനം പിന്‍വലിക്കണമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം എതിരായാല്‍ ഇടപെടുംമെന്നും മന്ത്രി പറഞ്ഞു.എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.സുപ്രീംകോടതിയില്‍ മികച്ച അഭിഭാഷകരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
വൈകിട്ടോടെ മുഴുവൻ സമരാനുകൂലികളെയും പങ്കെടുപ്പിച്ചുള്ള ഐക്യദാർഢ്യ സമ്മേളനവും നടക്കും. ഒക്ടോബർ പതിനെട്ടിനാണ് രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.