അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഖാനി പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്ക് സമീപം ഉണ്ടായ സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് റിപ്പോർട്ട്. സ്‌ഫോടനത്തിൽ ഖാനിക്ക് പരിക്കില്ലെന്നാണ് വൃത്തങ്ങൾ പറയുന്നത്.
തീവ്രവാദി ആക്രമണം നടക്കുമ്പോൾ കാബൂളിന് വടക്ക് പർവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചാരിക്കറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു ഖാനി.
സ്‌ഫോടനത്തിൽ പെട്ടവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഇരകളിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. ആംബുലൻസുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, അപകടത്തിൽപ്പെടുന്നവരുടെ എണ്ണം ഉയരാനും സാധ്യതയുണ്ട്, പ്രൊവിൻഷ്യൽ ആശുപത്രി മേധാവി അബ്ദുൽ കാസിം സാങ്കിൻ പറഞ്ഞു.
ചാവേർ ആക്രമണമാണ് നടന്നതെന്ന് പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.