തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. മൂന്നു പൊലീസുകാരുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്.ശൂരനാട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ ഹരിലാല്‍, സി.പി.ഒ രാജേഷ്, റൂറല്‍ പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിലെ എ.എസ്.ഐ നുക്യുദീന്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.
പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്‍ ഹരിശങ്കറിന്‍റെയും വാഹനങ്ങള്‍ വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ തിരക്കില്‍ 10 മിനിറ്റോളം കുടുങ്ങിക്കിടന്നതിനായിരുന്നു ഇവരെ സസ്പെന്‍ഡ് ചെയ്തത്.