ബെംഗളൂരു: വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും സുപ്രീം കോടതി ഉത്തരവിന്റെ ആശ്വാസത്തിൽ കർണാടകയിലെ കുമാരസ്വാമി സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാജിക്കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധി നിർദേശിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചെന്ന അനുകൂല സാഹചര്യം മാത്രമാണ് കോൺഗ്രസ് ജെഡിഎസ് പക്ഷത്തിന് മുന്നിലുള്ള ഏക ആശ്വാസം. നിലവിൽ ബിജെപി മുൻതൂക്കമുള്ള സഭയിൽ എന്തായിരിക്കും ഇന്ന് അരങ്ങേറുകയെന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്
രാജിവച്ച 12 എംഎൽഎമാരും നിലവില്‍ മുംബൈയിൽ തുടരുകയാണ്. സഭയിൽ എത്തില്ലെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല. കോൺഗ്രസിനൊപ്പം തന്നെ നിൽക്കുമെന്ന് രാമലിംഗ റെഡ്ഢി വ്യക്തമാക്കിയിട്ടുണ്ട്.
കുറഞ്ഞത് 12 എം എൽ എമാർ എങ്കിലും വിട്ടുനിന്നാൽ സർക്കാർ ന്യൂനപക്ഷമാകും. സ്വതന്ത്രരടക്കം 107 പേരുടെ പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നു. സ്പീക്കറും നാമനിർദ്ദേശം ചെയ്ത അംഗവും രാമലിംഗ റെഡ്ഢിയും ഉൾപ്പെടെ 103 അംഗങ്ങളാണ്, വിമതർ എത്തിയില്ലെങ്കിൽ, കോൺഗ്രസ് ജെ ഡി എസ് സഖ്യത്തിന് ഉണ്ടാവുക