കോട്ടയം: യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും വീട്ടിൽനിന്നു കാണാതായി. തലയോലപ്പറന്പ് മറവൻതുരുത്ത് സ്വദേശിനിയായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും യുവതിയുടെ പൊട്ടൻചിറയിലെ വീട്ടിൽനിന്നു വെള്ളിയാഴ്ച രാവിലെ മുതൽ കാണാനില്ലെന്നാണു പരാതി .യുവതിയുടെ ഭർത്താവ് തൃശൂർ എആർ ക്യാന്പിലെ പോലീസുകാരനാണ്. വിദേശത്ത് നഴ്സായിരുന്ന യുവതിയും ഭർത്താവും തമ്മിൽ മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് യുവതി ആഭരണങ്ങളും ഫോണും വീട്ടിൽ ഉപേക്ഷിച്ചു കുഞ്ഞുമായി വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നാലെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. യുവതിയും കുഞ്ഞും പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന അഭ്യൂഹം പരന്നതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരം ആറിനു പോലീസും ഡോഗ് സ്ക്വാഡും പൊട്ടൻചിറയിലെ പുഴയോരവും ബസ്റ്റോപ്പ് പരിസരവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. യുവതിയും കുഞ്ഞും പൊട്ടൻചിറ ബസ് സ്റ്റോപ്പിൽനിന്നു ബസ് കയറി പോയിട്ടുണ്ടാകുമെന്നാണു പോലീസിന്റെ നിഗമനം.
ഭർത്താവുമായി തർക്കം: യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനേയും കാണാനില്ല
By
June 28, 2019 10:32 pm