നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സനൽ കുമാർ വധക്കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തിൽ ത്യപ്തി ഇല്ലന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിൻറെ കുടുംബം നിവേദനവും നൽകിയിരുന്നു.
അതേസമയം, കേസിൽ നിർണായക വഴിത്തിരിവായി ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപെടാൻ സഹായിച്ച ഒരാൾ അറസ്റ്റിലായി. തമിഴ്നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറാണ് പിടിയിലായത്. കേസിൽ ഹരികുമാറിനെ ഇന്നു അറസ്റ്റു ചെയ്യണമെന്ന് അന്വേഷണസംഘത്തിനു ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.