ന്യൂഡൽഹി: 2014ൽ ബിജെപി സർക്കാർ അധികാരത്തിലെത്തിയത് വ്യാജ വാഗ്ദാനങ്ങൾ നൽകിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്ന് സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രതികരിച്ചു
ഒരു മറാഠി ചാനലിൽ നടന്ന റിയാലിറ്റി ഷോയിലെ അഭിമുഖത്തിനിടെയാണു ഗഡ്കരിയുടെ നിർണായക വെളിപ്പെടുത്തൽ. ഗഡ്കരിയുടെ വിഡിയോ ട്വീറ്റ് ചെയ്താണ് രാഹുലിന്റെ പ്രതികരണം.
सही फ़रमाया, जनता भी यही सोचती है कि सरकार ने लोगों के सपनों और उनके भरोसे को अपने लोभ का शिकार बनाया है| pic.twitter.com/zhlKTrKHgU
— Rahul Gandhi (@RahulGandhi) October 9, 2018
ജനപിന്തുണയോടെ അധികാരത്തിൽ വരാൻ സാധിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയാണു നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലെത്തിയതെന്നായിരുന്നു ഗഡ്കരിയുടെ പരാമർശം. മന്ത്രി പറഞ്ഞത് നൂറ് ശതമാനം സത്യമാണെന്നും തങ്ങളുടെ വാദം ഗഡ്കരി അംഗീകരിച്ചതിൽ സന്തോഷമുണ്ടും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
നേരത്തെ സംവരണവുമായി ബന്ധപ്പെട്ട് മറാഠാ വിഭാഗം പ്രക്ഷോഭം നടത്തിയപ്പോഴും പിഴവുകൾ സമ്മതിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്തെത്തിയിരുന്നു.