ആലുവ: ആലുവ മാർക്കറ്റിൽ നിന്ന് 200 കിലോയോളം പഴകിയ മത്സ്യം പിടികൂടി. പിടിച്ചെടുത്ത മത്സ്യത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷാ വിഭാഗവും ആലുവ നഗരസഭാ ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തിയത്. ഇന്ന് പുലർച്ചെ 4.30 മുതലാണ് ആലുവ മാർക്കറ്റിൽ പരിശോധന നടത്തിയത്. പഴകിയ മത്സ്യങ്ങളിൽ അമോണിയ സാന്നിധ്യവും കണ്ടെത്തി. 100 കിലോ ചാള, 50 കിലോ ചൂര, 16 കിലോയോളം ശീലാവ് തുടങ്ങിയ മീനുകൾ പിടികൂടിയവയിൽ ഉൾപ്പെടുന്നു. മൊബൈൽ ലാബിന്റെ സഹായത്തോടെ പരിശോധിച്ച ശേഷമാണ് പഴകിയ മത്സ്യമാണെന്ന് ഉറപ്പിച്ചത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചുകളയും.
ആലുവ മാർക്കറ്റിൽ നിന്ന് 170 കിലോ പഴകിയ മത്സ്യം പിടികൂടി
By
October 20, 2022 1:11 pm