ക്ലിഫോര്‍ഡ് ജോസഫ് ഹാരീസ് ജൂനിയര്‍ എന്ന അമേരിക്കന്‍ റാപ്പര്‍ ടി ലോക പ്രശസ്തനാണ്. ഇപ്പോള്‍ മകളെ കുറിച്ച് താരം നടത്തിയ പുതിയ വെളിപ്പെടുത്തൽ വന്‍ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ‘മകളുടെ കന്യകാത്വം എല്ലാ വര്‍ഷവും പരിശോധിക്കാറുണ്ട്’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ലേഡീസ് ലൈക് അസ് എന്ന പോഡ്കാസ്റ്റിനു അനുവദിച്ച അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്.
“എല്ലാ വര്‍ഷവും മകളെ കന്യകാത്വ പരിശോധനയ്ക്കായി ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോകാറുണ്ട്. ഇപ്പോള്‍ അവളുടെ 18-ാമത്തെ പിറന്നാള്‍ കഴിഞ്ഞു. ഇതുവരെ അവള്‍ക്ക് കന്യകാത്വം നഷ്ടപ്പെട്ടിട്ടില്ലെന്ന് എനിക്ക് പറയാനാകും.” – ഹാരീസ് പറഞ്ഞു.
മകളുടെ 16മത്തെ ജന്മ ദിനത്തിലാണ് ആദ്യമായി കന്യകാത്വ പരിശോധന നടത്തുന്നത്. ഇപ്പോള്‍ ജന്മദിന പാര്‍ട്ടി കഴിഞ്ഞാല്‍ കതകില്‍ ‘ഗൈനോ. നാളെ 9.30′ എന്ന കുറിപ്പ് ഒട്ടിച്ചു വയ്ക്കും. പിറ്റേന്ന് ഒരുമിച്ച് ഡോക്ടറെ കാണാന്‍ പോകും.’ – ഹാരിസ് പറഞ്ഞു.
എന്നാല്‍ ഹാരീസ് തമാശ പറയുകയാണെന്നാണ് പരിപാടിയുടെ അവതാരകരായ നസാനിന്‍ മന്ദി, നാദിയ മോഹം എന്നിവര്‍ കരുതിയത്. എന്നാല്‍ ഡോക്ടറുടെ പരിശോധനയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഹാരീസ് പറഞ്ഞതോടെ സംഭവം സത്യമാണെന്ന് അവർ തിരിച്ചറിഞ്ഞു.
കന്യാചര്‍മം പൊട്ടിപ്പോകാന്‍ വേറെ പല സാഹചര്യങ്ങളും കാരണമാകും എന്ന് ഡോക്ടര്‍ പറയും. എന്നാല്‍ അതിനുള്ള സാധ്യതകളില്ലെന്നും പരിശോധിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യാറെന്നും ഹാരിസ് പറയുന്നു. മക്കള്‍ സ്വയം നശിച്ചുപോകാന്‍ മാതാപിതാക്കള്‍ ആരും സമ്മതിക്കില്ലെന്നാണ് ഹാരീസണ്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.