Home app

നോവുണങ്ങാതെ കത്വവ ; വീട് വിട്ടിറങ്ങി പെണ്‍കുട്ടിയുടെ കുടുംബം

ജമ്മു കാശ്മീരിലെ കത്വവായില്‍ തട്ടിക്കൊണ്ടുപോയി അമ്പലത്തിനുള്ളില്‍ വച്ച് അതിക്രൂരമായി ഒരാഴ്ചയോളം കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ എട്ടുവയസ്സുകാരിയുടെ കുടുംബം വീടുവിട്ട് യാത്രയിലാണ്. എല്ലാ വേനല്‍ക്കാലത്തും 800 കിലോമീറ്ററുകളോളം ദൂരത്തില്‍ ഇത്തരത്തില്‍ പ്രദേശവേസികള്‍ സഞ്ചാരം നടത്താറുണ്ട്. വളര്‍ത്തുമൃഗങ്ങളേയും ഒപ്പം കൂട്ടും.

കത്വായിലെ രസന ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് കുടുംബം ഒഴിഞ്ഞുപോയത്. ഇവിടെയാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. ഈ വീടിനു സമീപത്തെ അമ്പലത്തിനുള്ളില്‍ പൂട്ടിയിട്ടാണ് എട്ടുവയസ്സുകാരി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംത്തിന് ഇരയാക്കിയത്. ഇടതു കൈ ഏതെന്നോ വലതു കൈ ഏതെന്നോ തിരിച്ചറിയാന്‍ കഴിയാത്ത അവള്‍ക്കെങ്ങനെയാണ് ഹിന്ദുവാണോ മുസ്ലിമാണോയെന്ന് തിരിച്ചറിയുവാന്‍ സാധിക്കുക. ആ പിഞ്ചുകുഞ്ഞിടാണ്
അവരീ ക്രൂരത കാണിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതികളെ രക്ഷിക്കാന്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബിജെപി നേതാക്കളായ ലാല്‍സിങ്ങിന്റെയും ചന്ദര്‍പ്രകാശ് ഗംഗയുടെയും നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ഇതോടെ ബലാത്സംഗ കൊലപാതകത്തിന്  വര്‍ഗീയമാനം കൂടി കൈവരിയാണ്. അതേ സമയം ക്രൂരതയ്ക്കു പിന്നില്‍ പാക്കിസ്ഥാനാണെന്ന് രാജസ്ഥാനില്‍ ബിജെപി നേതാവ് നന്ദകുമാര്‍ സിങ് ചൗഹാന്‍ പറഞ്ഞു. ‘ജയ് ശ്രീറാം’ എന്ന് മുഴക്കി അവര്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. കഠുവയില്‍ സംഭവിച്ച കാര്യത്തിനു പിന്നില്‍ പാകിസ്താനാണ്. കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ലെന്നും ഖാണ്ഡ്വ ലോക്സഭ സഭാ എംപിയായ ചൗഹാന്‍ പറഞ്ഞു.

രസനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം നാടോടി മുസ്ലിം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തി സ്ഥലംവാങ്ങി വീട് പണിത് താമസം തുടങ്ങി. ഇവരെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊല്ലാന്‍ തീരുമാനിച്ചതെന്ന് തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ജമ്മുവിലെ കഠുവയില്‍ നിന്ന് ജനുവരി പത്തിനാണ് എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകുന്നത്. മയക്കുമരുന്ന് കുത്തിവെച്ച് ഏഴുദിവസം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് വലിയ കല്ലുപയോഗിച്ച് തല ചതച്ചാണ് കൊലപ്പെടുത്തി. കേസില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അനന്ത്‌നാഗില്‍ ബക്കര്‍വാള്‍ സമുദായക്കാര്‍ വ്യാഴാഴ്ച പ്രക്ഷോഭം സംഘടിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top